ഭാരതത്തിലെ പൈശാചികമുന്നേറ്റം :
ദിയോബന്ദിസം
സത്യത്തോടും അതിന്റെ വക്താക്കളോടും വെച്ച് പുലര്‍ത്തേണ്ട ശക്തമായ അഭിനിവേശവും വിധേയത്വവും എത്രമാത്രം അനിവാര്യമാണെന്ന ബോധ്യം ലഭ്യമായാല്‍ തീര്‍ച്ചയായും അസത്യത്തെയും അതിന്റെ വക്താക്കളെയും നമുക്ക് സൂക്ഷിച്ചേ മതിയാകൂ. സത്യവിശ്വാസികള്‍ ഇക്കാര്യത്തില്‍ ശക്തമായ സൂക്ഷ്‍മത വെച്ച് പുലര്‍ത്തുന്നവരായിരിക്കും. സത്യത്തെയും അതിന്റെ വക്താക്കളെയും അങ്ങേയറ്റം സ്‍നേഹിക്കുകയും ആദരിക്കുകയും പിന്‍പറ്റുകയും സേവിക്കുകയും ചെയ്യുന്ന അതേ അവസ്ഥയില്‍ തന്നെ അസത്യത്തെയും അതിന്റെ വക്താക്കളെയും അങ്ങേയറ്റം വെറുക്കുകയും അവമതിക്കുകയും നിരാകരിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്നവരായിരിക്കും സത്യവിശ്വാസികള്‍. അങ്ങനെയെങ്കില്‍ വിശ്വാസിസമൂഹത്തില്‍ എങ്ങനെയാണ് അസത്യം പ്രചരിക്കുന്നതും സ്വീകാര്യമാകുന്നതും !!? കാരണം, സത്യത്തിന്റെ രൂപത്തിലാണ് അതെപ്പോഴും കടന്നുവരിക. അസത്യം ഒരിക്കലും അതിന്റെ പൂര്‍ണ്ണരൂപത്തില്‍ ജനസമക്ഷം പ്രത്യക്ഷപ്പെടാറില്ലല്ലോ. അങ്ങനെ, സത്യാസത്യവിവേചനത്തിന് വേണ്ട പക്വതയോ പാകതയോ ഇല്ലാത്ത ദുര്‍ബലരിലൂടെ അത് പതിയെപ്പതിയെ ശക്തിപ്പെടും. അഹങ്കാരവും സ്ഥാനമോഹവും കൊണ്ട് ഹൃദയം കടുത്തുപോയവര്‍ അതിന്റെ പോരാളികളായി ഉയര്‍ന്ന് വരികയും നിഷിദ്ധജന്മങ്ങള്‍ അതിന് നേതൃത്വം നല്‍കുകയും അങ്ങനെ സത്യത്തോട് സമരം ചെയ്യുവാന്‍ തയ്യാറായി അവസാനം ഇളിഭ്യരായി നാമാവശേഷമാവുകയും ചെയ്യും.
മനുഷ്യചരിത്രത്തിന്റെ ആരംഭം മുതല്‍ തന്നെ സത്യത്തിന്റെ വക്താക്കളും അസത്യത്തിന്റെ വക്താക്കളും തമ്മിലുള്ള പോരാട്ടങ്ങള്‍ ശക്തമാണ്. പ്രവാചകന്മാരും അനുയായികളും മഹാത്മാക്കളും സദ്‍വൃത്തരും അടങ്ങുന്ന സംഘം സത്യത്തിന് വേണ്ടി ശക്തമായി നിലകൊള്ളുമ്പോള്‍ പിശാചുക്കളും സേവകരും ദുരാത്മാക്കളും ദുര്‍വൃത്തരും അസത്യത്തിന് വേണ്ടിയാകും ജീവിതം ഹോമിക്കുക. ഈ കലുഷിതാന്തരീക്ഷത്തില്‍ നിന്നും ഏതൊരാള്‍ പരമസത്യവാനായ അല്ലാഹു തആലായെയും അവന്റെ തിരുദൂതര്‍ സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളെയും തെരഞ്ഞെടുക്കുന്നുവോ തീര്‍ച്ചയായും അവന്‍ പിശാചിനെതിരെയും സംഘത്തിനെതിരെയും പോരാടുകയും അവസാനം വിജയം വരിക്കുകയും ചെയ്യും.
(وَكَذَلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوًّا شَيَاطِينَ الإِنسِ وَالْجِنِّ يُوحِي بَعْضُهُمْ إِلَى بَعْضٍ زُخْرُفَ الْقَوْلِ غُرُورًا وَلَوْ شَاء رَبُّكَ مَا فَعَلُوهُ فَذَرْهُمْ وَمَا يَفْتَرُونَ. وَلِتَصْغَى إِلَيْهِ أَفْئِدَةُ الَّذِينَ لاَ يُؤْمِنُونَ بِالآخِرَةِ وَلِيَرْضَوْهُ وَلِيَقْتَرِفُواْ مَا هُم مُّقْتَرِفُونَ)[1]
"അപ്രകാരം മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ എല്ലാ പ്രവാചകന്മാര്‍ക്കും ശത്രുക്കളായി നാം നിയമിച്ചിട്ടുണ്ട്. ജനങ്ങളെ വഞ്ചിക്കുവാനായി ഭംഗിവാക്കുകള്‍ രഹസ്യമായി അവര്‍ പരസ്‍പരം അറിയിക്കുന്നതാണ്. താങ്കളുടെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരത് ചെയ്യുമായിരുന്നില്ല. അതിനാല്‍ അവരെയും അവര്‍ കെട്ടിയുണ്ടാക്കുന്ന കള്ളവാദങ്ങളെയും അവിടുന്ന് ഒഴിവാക്കിയാലും. പരലോകജീവിതത്തില്‍ വിശ്വസിക്കാത്തവരുടെ ഹൃദയങ്ങള്‍ അതിലേക്ക് ചായുവാനും അതിനെ തൃപ്‍തിപ്പെടുവാനും ആ പിശാചുക്കള്‍ പ്രവര്‍ത്തിക്കുന്നത് ഇവരും പ്രവര്‍ത്തിക്കാനുമാണ് ആ പിശാചുക്കള്‍ അങ്ങനെ ചെയ്യുന്നത്". (സൂറതുല്‍ അന്‍ആം : 112, 113 ആശയാംശം)
(يُرِيدُونَ أَن يُطْفِؤُواْ نُورَ اللَّهِ بِأَفْوَاهِهِمْ وَيَأْبَى اللَّهُ إِلاَّ أَن يُتِمَّ نُورَهُ وَلَوْ كَرِهَ الْكَافِرُونَ. هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَى وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ وَلَوْ كَرِهَ الْمُشْرِكُونَ)[2]
"അല്ലാഹുവിന്റെ പ്രകാശത്തെ തങ്ങളുടെ വായ കൊണ്ട് ഊതിക്കെടുത്താമെന്നവര്‍ ഉദ്ദേശിക്കുന്നു. സത്യനിഷേധികള്‍ വെറുത്താലും തന്റെ പ്രകാശം പൂര്‍ണ്ണമാക്കാന്‍ തന്നെ അല്ലാഹു തീരുമാനിച്ചിരിക്കുന്നു. സന്മാര്‍ഗ്ഗവും സത്യമതവും കൊണ്ട് തന്റെ തിരുദൂതരെ നിയോഗിച്ചവന്‍ അവന്‍ തന്നെയാണ്. ആ സത്യമതം മറ്റു മതങ്ങളെയെല്ലാം വിജയിക്കുവാന്‍ വേണ്ടിയാണങ്ങനെ തിരുദൂതരെ അവന്‍ നിയോഗിച്ചത്. സത്യനിഷേധികള്‍ എത്ര വെറുത്താലും ശരി". (സൂറതുത്തൗബഃ : 22, 23 ആശയാംശം)
യുഗയുഗാന്തരങ്ങളായി നടന്ന് വരുന്ന ഈ സത്യാസത്യയുദ്ധത്തില്‍ ഭാഷാദേശമന്യെ സകലജനങ്ങളും പങ്കുകൊള്ളുന്നുണ്ട്. അതില്‍ നിന്നാരും മാറി നില്‍ക്കുന്നില്ല. മൗനമോ നിഷ്‍പക്ഷതയോ കൈമുതലാക്കിയവര്‍ പോലും ഇതില്‍ ഭാഗഭാക്കാകുന്നുണ്ടെന്നതാണ് നേര്. മാനസികമായെങ്കിലും ഏതെങ്കിലും ഒരു ചേരിയോട് ചായാത്തവര്‍ ഉണ്ടാകില്ല തന്നെ. അതിനിഗൂഢമായി അന്തരാളങ്ങളില്‍ അസത്യത്തോട് ചായ്‍വ് പുലര്‍ത്തുകയും എന്നാല്‍ ശാരീരികമായ സത്യവക്താക്കളോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുന്നവര്‍ എത്രയെത്ര.
പരിശുദ്ധ ഇസ്‍ലാമിന്റെ ആവിര്‍ഭാവകാലത്ത് തന്നെ പ്രവാചകകിരണങ്ങള്‍ വന്നെത്തിയ നമ്മുടെ അനുഗ്രഹീതനാടായ ഭാരതത്തിലും ഈ സംഘട്ടനങ്ങള്‍ ഇക്കാലം വരെയും അതിശക്തമാണ്. പരിശുദ്ധ ഇസ്‍ലാമും ശത്രുക്കള്‍ തമ്മിലും അഹ്‍ലുസ്സുന്നയും ബിദ്അതും തമ്മിലും തഖ്‍വയും ഫിസ്‍ഖും തമ്മിലും പൊരിഞ്ഞ പോര് കൊണ്ട് പേര് കേട്ട നാടാണ് നമ്മുടേത്. ഒരുപക്ഷെ, ഇക്കാര്യത്തില്‍ മറ്റേതൊരു നാടിനെയും വെല്ലുവിളിക്കാന്‍ പോലും പര്യാപ്‍തമാണ് സത്യത്തിന്റെ വക്താക്കളുടെ ധര്‍മ്മസമരങ്ങള്‍. പരമസത്യവാനായ അല്ലാഹു സുബ്‍ഹാനഹു വ തആലാക്ക് വേണ്ടിയും അവിടുത്തെ തിരുദൂതര്‍ സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങള്‍ക്ക് വേണ്ടിയും അതിശക്തമായി പ്രതിരോധവലയം തീര്‍ക്കുന്ന നമ്മുടെ മഹാനേതാക്കള്‍ ഇക്കാര്യത്തില്‍ ശത്രുപക്ഷത്തിന്റെ ആലയങ്ങളിലേക്ക് ചടുലനീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പതിനാലാം നൂറ്റാണ്ടിന്റെ മുജദ്ദിദായി അറിയപ്പെടുന്ന അഅ്‍ലാ ഹസ്രത് അഹ്‍മദ് രിദ്വാ ഖാന്‍ ബറേല്‍വി(റ)വിന്റെ നേതൃത്വത്തില്‍ നടന്ന സുന്നീമുന്നേറ്റങ്ങള്‍ അങ്ങനെയാണ് ലോകജനശ്രദ്ധയാകര്‍ഷിക്കുന്നതും.
പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനങ്ങളില്‍ ലോകത്തെ ബാധിച്ച വഹാബിയന്‍ കാന്‍സര്‍ ബാധ അധികം താമസിയാതെ ഭാരതത്തിലും കടന്ന് കയറി. ഇസ്‍മാഈല്‍ ദഹ്‍ലവി എന്ന പിശാചായിരുന്നു അതിന്റെ പ്രഥമപ്രതിനിധിയായി ഇന്ത്യയില്‍ കടന്നുവരുന്നത്. പക്ഷെ, ബിദ്അതിനെതിരായ ആക്രമണത്തില്‍ കേളികേട്ട ഇന്ത്യന്‍ സുന്നീപണ്ഡിതന്മാരുടെ ശക്തമായ ആക്രമണത്താല്‍ ഇസ്‍മാഈല്‍ ദഹ്‍ലവിയുടെ സകലപ്രവര്‍ത്തനങ്ങളും അവന്റെ കാലത്ത് തന്നെ നിഷ്‍ഫലമായി. എന്നാല്‍ പൈശാചികസന്താനങ്ങള്‍ ഖിയാമത് നാളോളം ഇവിടെ കുത്സിതപ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുമല്ലോ. അല്‍പകാലങ്ങള്‍ക്ക് ശേഷം ഇസ്‍മാഈല്‍ ദഹ്‍ലവിയുടെ പൊട്ടന്‍ സിദ്ധാന്തങ്ങളെ പൊടിത്തട്ടിയെടുത്ത് വീര്യം കുറച്ച് ആരുമറിയാതെ ഘട്ടം ഘട്ടമായി സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ വേണ്ട കുടിലശ്രമങ്ങള്‍ ചില മൗലവിമാരുടെ ഭാഗത്ത് നിന്നുണ്ടായി. ഖാസിം നാനൂതവി, റഷീദ് അഹ്‍മദ് ഗംഗോഹി, അഷ്റഫലി ഥാനവി, ഖലീല്‍ അഹ്‍മദ് അമ്പേട്ടവി എന്നീ നാല് മനുഷ്യപ്പിശാചുക്കളായിരുന്നു ഇതിന് നേതൃത്വം നല്‍കിയത്. ഈ നാല് പേട്ട് ജന്മങ്ങളും അവരിലേക്ക് ആദര്‍ശബന്ധം ചേര്‍ക്കാന്‍ ഉത്സാഹം കാട്ടുന്നവരും അവരെ ന്യായീകരിക്കുകയോ വിമര്‍ശിക്കാതിരിക്കുകയോ ചെയ്യുന്നവരുമായ വലിയൊരു വിഭാഗം മൗലവിമാരും താമസിയാതെ ഭാരതത്തിലാകമാനം സജീവമാകാന്‍ തുടങ്ങി. വിശ്വാസപരമായി മാതുരീദികളാണെന്നും കര്‍മ്മപരമായി ഹനഫികളാണെന്നും ആത്മീയമായി നാല് ത്വരീഖതുകളുള്ളവരാണെന്നുമുള്ള വ്യാജേന സുന്നീസമൂഹത്തില്‍ സ്ഥാനമുറപ്പിച്ച ശേഷം സമ്പത്തും ഭൗതികസ്ഥാനങ്ങളും കൈമുതലാക്കിയ ഇത്തരം മൗലവിമാര്‍ ഭൗതികതയെ തലയിലേറ്റിയ ദുര്‍ബലവിശ്വാസികളെ വലയിട്ട് പിടിച്ച് കൊണ്ടായിരുന്നു തങ്ങളുടെ പൈശാചികാലയത്തിന് വിസ്‍തൃതിയുണ്ടാക്കിയത്. ദിയോബന്ദിലെ ദാറുല്‍ ഉലൂം എന്ന വിദ്യാലയമായിരുന്നു ഇവരുടെ ശക്തികേന്ദ്രം. അങ്ങനെയാണ് വഹാബിസത്തിന്റെ ജാരസന്തതികളായ സുന്നീലേബലണിഞ്ഞ ഈ മൗലവിമാര്‍ ദിയോബന്ദികള്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ഇതോടൊപ്പം, വേണ്ടവിധത്തില്‍ മതവിജ്ഞാനം കരസ്ഥമാക്കാത്തവരും സൂക്ഷ്‍മജ്ഞരായ മഹാത്മാക്കളുമായി സഹവാസം കൈക്കൊള്ളാത്തവരും അതിലുപരി ഭൗതികതക്കും രാഷ്‍ട്രീയത്തിനും പ്രഥമസ്ഥാനം നല്‍കി വരുന്നവരുമായ വലിയൊരു കൂട്ടം വിവരദോഷികള്‍ ദയൂബന്ദിസം പ്രചരിക്കാന്‍ വേണ്ട എല്ലാ സഹായങ്ങളും ചൊരിക്കാന്‍ തുടങ്ങി. ഫലമോ, വഹാബിസത്തെപ്പോലും നാണം കെടുത്തും വിധം തനി കുഫ്‍രിയ്യത് തന്നെ യാതൊരു നാണവുമില്ലാതെ പൊതുജനസമക്ഷം അവതരിപ്പിക്കുവാന്‍ മാത്രം ദിയോബന്ദികള്‍ അധഃപതിച്ചു.
ഇക്കാരണത്താല്‍ ഇന്ത്യയിലെ നാനാഭാഗത്തുമുള്ള സുന്നീപണ്ഡിതകേസരികള്‍ ഇവര്‍ക്കെതിരെ ശക്തമായ ജിഹ്വയും തൂലികയും പ്രയോഗിച്ചു. നമ്മുടെ കൊച്ചു കേരളത്തിലെ സമസ്‍ത കേരളാ ജംഇയ്യതുല്‍ ഉലമയുടെ അംഗങ്ങള്‍ വരെ അതില്‍ അംഗമായി. താമസിയാതെ ഇന്ത്യക്ക് പുറത്തും ഇവര്‍ക്കെതിരെയുള്ള മുന്നേറ്റങ്ങള്‍ അരങ്ങേറി. മുന്നൂറിലധികം ഇന്ത്യന്‍ പണ്ഡിതന്മാരും മുപ്പതിലധികം വിദേശപണ്ഡിതന്മാരും ദിയോബന്ദികളുടെ പ്രധാനനേതൃത്വമായ നാനൂതവി-ഗംഗോഹി-ഥാനവി-അമ്പേട്ടവികളെ കാഫിറുകളും മുര്‍തദ്ദുകളുമായി വിധിയെഴുതി. അതോട് കൂടി ഇവറ്റകളെ സംരക്ഷിക്കുവാനായി കളവുകളുടെയും കാപട്യങ്ങളുടെയും സഹായത്തോട് കൂടി മറപിടികളും പൊട്ടന്‍ ന്യായീകരണങ്ങളുമായി ദിയോബന്ദി മൗലവിമാര്‍ രംഗത്തെത്തി. അതിനെയും നമ്മുടെ ഉലമാക്കള്‍ ശക്തമായി എതിര്‍ത്തു. ഇന്നും അവര്‍ക്കെതിരെ സുന്നീമക്കള്‍ ആക്രമണപ്രതിരോധങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. സുന്നീതോലണഞ്ഞതിനാല്‍ വഹാബിസത്തെക്കാളും അപകടകരമായ കുഴപ്പങ്ങള്‍ ഇവര്‍ വരുത്തിവെക്കുന്നുണ്ട്. ഭാരതീയമുസ്‍ലിമീങ്ങളുടെ ഇടയില്‍ ശൈഥില്യത്തിന്റെ പ്രധാനകാരണമായി വര്‍ത്തിക്കുന്ന ദിയോബന്ദിധാരയെ ശക്തമായി കരുതിയിരിക്കണമെന്ന് പറയപ്പെടുന്നതിന്റെ സാംഗത്യം സ്ഥിരപ്പെടുന്നത് ഇവിടെയാണ്. ആയതിനാല്‍ ദിയോബന്ദികളെയും അവരുടെ അടിസ്ഥാനപിഴവുകളെയും നാം തിരിച്ചറിയേണ്ടതുണ്ട്. പ്രധാനമായും മൂന്ന് തരത്തിലുള്ള ഗൗരവമാര്‍ന്ന കുറ്റങ്ങളാണ് അവര്‍ നടപ്പിലാക്കുന്നതും പ്രചരിപ്പിക്കുന്നതും. അവ താഴെപ്പറയുന്നവയാണ്.
1. പ്രവാചകനിന്ദ
2. മതനിരാസവാദങ്ങള്‍
3. പുത്തന്‍വാദങ്ങള്‍
ഈ മൂന്ന് കുറ്റങ്ങളെയും ആസ്‍പദമാക്കിയുള്ള ഒരു പഠനമാണ് ഇവിടെ നാം നടത്തുന്നത്. സത്യത്തില്‍ വളരെ വിശാലമാണ് ഇതിലെ ഓരോ ഭാഗങ്ങളും. അവയൊക്കെയും ഈ ഗ്രന്ഥത്തില്‍ സവിസ്‍തരം ചര്‍ച്ച ചെയ്യുക സാധ്യമല്ല. പകരം, ദിയോബന്ദിധാരയുടെ ചീഞ്ഞുനാറുന്ന ശരീരത്തെ സത്യാന്വേഷികള്‍ക്കും പഠിതാക്കള്‍ക്കും തോലുരിച്ച് കാട്ടുക മാത്രമായിരിക്കും ഇവിടെ ചെയ്യുക. കൂടുതല്‍ പഠിക്കുവാനായി സുന്നീ ഉലമാക്കളുടെ നൂറ് കണക്കിനുള്ള ഗ്രന്ഥങ്ങള്‍ പഠനവിധേയമാക്കുക. അല്ലാഹു സുബ്‍ഹാനഹു വ തആലാ നമ്മുടെ ഈ ഉദ്യമം സ്വീകരിക്കുകയും ഇതിന്റെ ഫലങ്ങള്‍ സുന്നീലോകത്ത് ഖിയാമത് നാളോളം പ്രതിഫലിപ്പിക്കുകയും ചെയ്യുമാറാകട്ടെ... ആമീന്‍